ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്

Saturday, January 15, 2011

പെണ്‍പിറവി നാടകയാത്ര - വടക്കേക്കാട്


          സാമൂഹ്യമായോ, സാമ്പത്തികമായോ ലിംഗപരമായോ ഏതൊക്കെ രീതിയില്‍ വര്‍ഗ്ഗീകരിച്ചാലും പരസ്പരവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഇരുചേരികളെ കേരള സമൂഹത്തില്‍ വേര്‍തിരിച്ചെടുക്കാന്‍ കഴിയും. അതില്‍ ചരിത്രപരമായും സാംസ്കാരികമായും പ്രബലമായ ഒരു ചേരി മറുചേരിയെ തങ്ങളുടെ ആധിപത്യത്തിനും ചൂഷണത്തിനും വിധേയമാക്കി അവരുടെ ജീവിതം അസാദ്ധ്യമാക്കുന്നതും ഇരകളുടെ ചേരിയിലേക്ക് ദ്രുതഗതിയില്‍ തള്ളിമാറ്റുന്നതുമായ സാഹചര്യം കേരളത്തില്‍ നിലനില്‍ക്കുന്നു. ഇരകളാക്കപ്പെട്ടവരുടെ ചേരിയിലാണ് നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ സ്ത്രീ സമൂഹം. തങ്ങള്‍ക്ക് ജീവിതം ഈ നരകയാതനയാണെങ്കില്‍ , പിറക്കുന്നതെന്തിന് എന്ന ചോദ്യം ഗര്‍ഭപാത്രങ്ങളില്‍ കിടക്കുന്ന പെണ്‍കുഞ്ഞുങ്ങള്‍ പോലും ചോദിക്കുന്നില്ലേ? അവര്‍ പിറക്കാന്‍ ഭയക്കുന്നില്ലേ? എന്തുകൊണ്ടാണ് സ്ത്രീകളെ കേവലം ശരീരങ്ങളും ഉപകരണങ്ങളും മാത്രമായി പുരുഷസമൂഹം നോക്കിക്കാണുന്നത്? കേരളീയ മനസ്സാക്ഷിയെ അസ്വസ്ഥമാക്കുന്ന ഇത്തരം ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട്, കേരളീയ സ്ത്രീകളുടേയും കുട്ടികളുടേയും സമകാലീന ജീവിതപരിസരം ആധാരമാക്കിയാണ് ഈ വര്‍ഷത്തെ കലാജാഥയ്ക്ക് ശാസ്ത്ര സാഹിത്യ പരിഷത്ത് രൂപം നല്‍കിയത്. 2011 ജനുവരി 7 മുതല്‍ 31 വരെ  ഒരേ സമയം കേരളത്തില്‍ പര്യടനം നടത്തുന്ന മൂന്നു നാടകയാത്രകളില്‍ , മലപ്പുറം ജില്ലയിലെ എലവഞ്ചേരിയില്‍ നിന്ന് ആരംഭിച്ച് എറണാകുളത്ത് അവസാനിക്കുന്ന മദ്ധ്യമേഖലാ സംഘമാണ് ജനുവരി 14 മുതല്‍ 21 വരെ തൃശ്ശൂര്‍ ജില്ലയിലൂടെ സഞ്ചരിക്കുന്നത്.

          ചാവക്കാട് മേഖലയിലെ രണ്ടാമത്തെ കേന്ദ്രമായ വടക്കേക്കാട് നാലാംകല്ല് സെന്ററില്‍ വെച്ച്, ജനുവരി 14ന് വൈകീട്ട് 7 മണിക്ക് നാടകയാത്രക്ക് സ്വീകരണം നല്‍കി. സ്വാഗതസംഘം അദ്ധ്യക്ഷ ശ്രീമതി സുബൈദ അബൂബക്കര്‍ സ്വാഗതം പറഞ്ഞു. സ്വാഗതസംഘം കണ്‍വീനര്‍ ശ്രീമതി സിന്ധു മുരളി ജാഥാ മാനേജര്‍ ശ്രീമതി ജുനയ്ക്ക് ജാഥാവിഹിതം കൈമാറി. സ്വീകരണകേന്ദ്രമായ എം. ആര്‍ . ബി. നഗറില്‍ തിങ്ങി നിറഞ്ഞ അഞ്ഞൂറില്‍ പരം ആളുകളെ  സാക്ഷിയാക്കി പെണ്‍പിറവി എന്ന നാടകം അവതരിപ്പിക്കപ്പെട്ടു. സദസ്സിലെ സ്ത്രീകളുടെ നിറഞ്ഞ സാന്നിധ്യം ശ്രദ്ധേയമായി. ജാഥാംഗങ്ങള്‍ക്കുള്ള ഭക്ഷണവും താമസവും ഒരുക്കിയിരുന്നു.
"ഇവള്‍ സ്ത്രീയാണ്. ഇവള്‍ക്ക് സഞ്ചരിക്കാവുന്ന ദൂരത്തിനും സമയത്തിനും പരിധിയുണ്ട്."

          പൂര്‍ണ്ണമായും പുസ്തകപ്രചാരണത്തിലൂടെയാണ് നാടകയാത്രാ സ്വീകരണത്തിനുള്ള ചെലവുകള്‍ കണ്ടെത്തിയത്. നാടകയാത്രയുടെ അനുബന്ധപരിപാടിയായി വീട്ടുമുറ്റ ആരോഗ്യക്ലാസ്സുകള്‍ വടക്കേക്കാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ നടന്നു വരുന്നു.

(കൂടുതല്‍ ഫോട്ടോകള്‍ ഇവിടെ)

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താം.....